ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ യുവതാരം പൃഥ്വി ഷായെ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്റ. ഒരു ടെസ്റ്റിന്റെ പേരില്‍ ഷായെ ഒഴിവാക്കുന്നത് കടുപ്പമേറിയതാണെന്നും ടി20യില്‍ രഹാനെയേക്കാള്‍ താന്‍ ഷായെ പിന്തുണയ്ക്കുന്നെന്നും നെഹ്റ പറഞ്ഞു.
‘ഒരു ടെസ്റ്റിന്റെ പേരില്‍ അവനെ ഒഴിവാക്കുന്നത് കടുപ്പമേറിയതാണ്. അഡ്ലെയ്ഡ് ടെസ്റ്റ് കളിക്കുന്ന സമയം 30-40 ടെസ്റ്റ് കളിച്ചതിന്റെ അനുഭവസമ്പത്ത് ഷായ്ക്കില്ല. അവനൊരു യുവതാരമാണ്. ഒരു ടെസ്റ്റിന് ശേഷം ഷായെ ബെഞ്ചിലിരുത്തരുത് എന്നാണ് ഓസീസ് പരമ്പരക്കിടയിലും എനിക്ക് തോന്നിയത്.’
‘കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ സമയവും ഷായെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തരുത് എന്നായിരുന്നു എന്റെ അഭിപ്രായം. ടി20 ക്രിക്കറ്റില്‍ രഹാനെയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയ താരത്തെ ഞാന്‍ പിന്തുണയ്ക്കും. രഹാനെ നല്ല കളിക്കാരനല്ല എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ പൃഥ്വി ഷാ, റിഷഭ് പന്ത എന്നിവരെ പോലെ വെടിക്കെട്ട് നടത്താന്‍ കഴിയുന്നവരെയാണ് വേണ്ടത്’ നെഹ്റ പറഞ്ഞു.
ഇന്നലെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ് ലി നായകനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഈ ടീം തന്നെയായിരിക്കും കളിക്കുക. പൃഥ്വി ഷായ്ക്ക് പുറമേ ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ടി.നടരാജന് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക