കമ്യൂണിറ്റി സ്റ്റാൻഡേർഡ്സ് ലംഘിച്ചു എന്ന പരാതിയ്ക്കുമേൽ കവി കെ. സച്ചിദാനന്ദന്റെ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തിനെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരാമർശിച്ചുക്കൊണ്ട് കുറിച്ച പോസ്റ്റിന്റെ പേരിലാണ് സച്ചിദാനന്ദന് വിലക്കേർപ്പെടുത്തിയത്. ഇരുവരെയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിൽ പോസ്റ്റും ലൈക്കും 24 മണിക്കൂർ നേരത്തേയ്ക്ക് വിലക്കി.
ലാഭത്തിന്റ കണക്കുകള്‍ പുറത്ത്..! റീചാര്‍ജ് പ്ലാനുകളുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ
കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ച് ഹാസ്യ രൂപേണയുള്ള ഒരു വീഡിയോയും മോദിയെപ്പറ്റി ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്കുണ്ടായത്. ഇത് രണ്ടും തനിയ്ക്ക് വാട്സ്ആപ്പ് വഴി അയച്ച് കിട്ടിയതാണ്. വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ‘You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഫേസ്ബുക്കിൽ വന്നെന്നും അദ്ദേഹം പറയുന്നു.
കൈകളിലെ തരിപ്പ് നിസ്സാരമായി കാണരുത്; അറിഞ്ഞിരിക്കാം അതിന്റെ കാരണങ്ങള്‍
തന്നെ പോലുള്ള വിമർശകർക്ക് പിന്നാലെ ഇപ്പോഴും വലിയൊരു നിരീക്ഷക സംഘമുണ്ടെന്നും സച്ചിദാനന്ദൻ പറയുന്നു. മാത്രമല്ല, ഇനിയിപ്പോൾ ഇടക്കിടക്ക് തന്റെ ഫേസ്ബുക്കിന് വിലക്ക് വീഴുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക