കോവിഡ് രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യം കടന്നുപോകുന്ന ഈ സാഹചര്യത്തിന് കാരണം കേന്ദ്ര സർക്കാരെന്ന് അന്താരാഷ്ട്ര ജേർണലായ ലാൻസെറ്റ്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുമ്പോൾ അതിനെ പ്രതിരോധിക്കുവാനല്ല രാജ്യത്തെ ഭരണാധികാരികൾ ശ്രമിച്ചത്, സമൂഹമാധ്യമങ്ങളിൽ സർക്കാരിന് നേരെ ഉയരുന്ന വിമർശനങ്ങൾ മറച്ചു വയ്ക്കുന്ന വയ്ക്കുന്നതിലായിരുന്നു സർക്കാരിന്റെ ശ്രദ്ധയെന്നും ലാൻസെറ്റ് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
കോവിഡ് വ്യാപനം , വാളയാർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ പോലീസ് പരിശോധന ശക്തം
രാജ്യത്ത് രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കോവിഡിനെ പ്രതിരോധിച്ചു എന്ന തെറ്റിധാരണയാണ് സർക്കാർ പറത്തിയത്. അതേസമയം, കേരളവും ഒഡിഷയും ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പ്രതിരോധത്തിനുള്ള തയാറെടുപ്പുകൾ നടത്തിയെന്നും ഈ സംസ്ഥാനങ്ങൾ ഓക്സിജൻ ലഭ്യതയും ഉറപ്പുവരുത്തിയിരുന്നു എന്നും ലാൻസെറ്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക