സംസ്ഥാനത്ത് കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ പുതിയ തീരുമാനങ്ങളും നിർദേശങ്ങളുമായി മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി പുതിയ തീരുമാനമെടുത്തിരിക്കുകയാണ് സർക്കാർ. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങാമെങ്കിലും ഈ അവസരം ആരും ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 161 പഞ്ചായത്തുകളിൽ ഇപ്പോൾ ജനകീയ ഹോട്ടലുകൾ ഇല്ലെന്നും ഇവിടെ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റും പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. ജനങ്ങളിൽ നിന്ന് ഇതുവരെയുണ്ടായിരുന്ന പിന്തുണ ഇക്കാര്യത്തിൽ ഇനിയുമുണ്ടാകണം. ലോക്ഡൗൺ ഏർപ്പെടുത്തിയതിന്റെ ഗൗരവം എല്ലാവരും ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക