രാജ്യത്ത് കോവിഡ് മഹാമാരി ശക്തി പ്രാപിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കോവിഡ് ചികിത്സ കേന്ദ്രങ്ങൾ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനങ്ങളിലെല്ലാം സജ്ജീകരണങ്ങളോടെയും അല്ലാതെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉത്തര ഗുജറാത്തിൽ നിന്നുള്ള കോവിഡ് ചികിത്സാകേന്ദ്രത്തെ കുറിച്ചാണ് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്ന വിവരം. പശുത്തൊഴുത്താണ് ഇവിടെ കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. മാത്രമല്ല, പശുവിന്റെ പാലും, മൂത്രവും നെയ്യുമാണ് കോവിഡ് രോഗികൾക്ക് പ്രതിരോധ മരുന്നായി നൽകുന്നത്.
‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍’ പ്രവര്‍ത്തനം ആരംഭിച്ചു എന്നാണ് വിവരം. ഏഴ് കോവിഡ് രോഗികളാണ് ഇപ്പോൾ ഇവിടുള്ളത്. രാജാറാം ഗോശാല ആശ്രമമാണ് പുതിയ ശ്രമത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഐസലേഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഗോശാലയ്ക്ക് പ്രത്യേക അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പഞ്ജഗവ്യ ആയുര്‍വേദ തെറാപ്പി, ഗോമൂത്രത്തില്‍ നിന്നുള്ള ‘ഗോ തീര്‍ഥ’ എന്നിവയാണ് ഇവിടത്തെ പ്രധാന ചികിത്സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക