രാജ്യത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് എം.പി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിനായുള്ള മാർഗനിർദേശങ്ങളും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവർക്ക് ചികിത്സ നൽകുന്നതിനായി സാധാരണക്കാരായ ആളുകള്‍ ഭൂമിയും ആഭരണങ്ങളുമെല്ലാം വില്ക്കാന് നിര്‍ബന്ധിതരായിരിക്കുകയാണ്. ഇക്കാര്യം ഖാർഗെ കത്തിൽ ചൂണ്ടികാണിക്കുന്നു.
യാത്രാപാസിനായി ഇടിച്ചുകയറി ആവശ്യക്കാർ, 24 മണിക്കൂറില്‍ ലക്ഷംകടന്നു, സൈറ്റ് തകരാറിലായത് പലതവണ
കേന്ദ്രം കടമകള്‍ ഒഴിഞ്ഞതിനാല്‍ സിവില്‍ സമൂഹവും പൗരന്മാരും അസാധാരണമായ ദേശീയ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി സമഗ്രപദ്ധതി തയ്യാറാക്കാനായി സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് മറ്റൊരു നിർദേശം. എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിന് ലഭിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി അനുവദിക്കപ്പെട്ട 35,000 കോടി രൂപ ഉപയോഗിക്കണം. വാക്സിന് ഉല്പാദനം വര്‍ധിപ്പിക്കുന്നതിനായി നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്നത് വര്‍ധിപ്പിക്കണം. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാക്സിനുമുളള നികുതി ഒഴിവാക്കണം. തുടങ്ങി ആറോളം മാർഗനിർദേശങ്ങളാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക