മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിനെ പ്രശംസിച്ച് നടി ശ്വേത മേനോൻ. ക്ലൈമാക്സ് തന്നെ ഒരു ട്രാൻസ് അവസ്ഥയിലേക്ക് എത്തിച്ചെന്നും ശ്വേത പറയുന്നു.
കഴിഞ്ഞ ദിവസമാണ് നായാട്ട് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പ്രവീൺ മൈക്കിൾ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.
ശ്വേത മേനോന്റെ വാക്കുകൾ:
ഇന്നലെ നെറ്റ്ഫ്ലിക്സിലൂടെ നായാട്ട് കണ്ടു, എന്നെ ആ ചിത്രം എന്റെ സീറ്റിൽ തന്നെ പിടിച്ചിരുത്തി. വെളുപ്പിനെ 2.30 ആയി ചിത്രം കണ്ടു കഴിഞ്ഞപ്പോൾ. ഒരു സ്ഥലത്തു പോലും എനിക്ക് ലാഗ് ഫീൽ ചെയ്തില്ല, തുടക്കം മുതൽ അവസാനം വരെ സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള നല്ല വിശ്വസനീയമായ സ്റ്റോറിയുള്ള ഒരു വേറെ ലെവൽ പടം.
എല്ലാ അഭിനേതാക്കളും മികച്ച രീതിയിൽ തന്നെ അഭിനയിച്ചു. ചാക്കോച്ചനെയോ നിമിഷയേയോ ജോജുവിനെയോ അവരുടെ സ്റ്റാർഡമോ ഒന്നും കാണാൻ സാധിക്കില്ല. അതാത് കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളു. മികച്ച പ്രകടനം തന്നെ.
ചാർളിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്, പക്ഷേ ഇക്കുറി മറ്റൊരു തരം സിനിമ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്, അദ്ദേഹം ശരിക്കും എല്ലാരേയും അവസാനം വരെ മുൾമുനയിൽ നിർത്തിയെന്ന് പറയാം. മികച്ച ഒരു കാര്യം തന്നെ മാർട്ടിൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നായാട്ടിന്റെ ക്ലൈമാക്സ് ആയിരുന്നു. ക്ലൈമാക്സ് എന്നെ ശരിക്കും വേട്ടയാടി. ഒരു ട്രാൻസ് അവസ്ഥയിൽ എന്നെ എത്തിച്ചു. രാത്രി ഉറക്കം പോലും കിട്ടിയില്ല. മൊത്തത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് നായാട്ട്. ഗ്രേറ്റ് ജോബ് ടീം നായാട്ട്.
കഴിഞ്ഞ ദിവസമാണ് നായാട്ട് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പ്രവീൺ മൈക്കിൾ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജോജുവിന്റെയും നിമിഷയുടെയും കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏപ്രിൽ എട്ടിനാണ് നായാട്ട് തിയേറ്ററുകളിൽ എത്തിയത്. മഞ്ജു വാര്യർ ഉൾപ്പടെ സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോർജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു.
ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണൻ, സംഗീതം വിഷ്ണു വിജയ്, ഗാനചന അൻവർ അലി. ഗോൾഡ് കോയിൻസ് പിക്ചേർസും മാർട്ടിൻ പ്രകാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക