തിരുവനന്തപുരം: പാലക്കാട് പൊലീസിനൊപ്പം സംഘപരിവാര്‍ സംഘടനയായ സേവാഭാരതി വാഹന പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. .
ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഒരു സംഘടനയ്ക്കും അനുവാദമില്ല എന്നാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
ഇത്തരം സന്നദ്ധ പ്രവര്‍ത്തകരെ സര്‍ക്കാര്‍ തന്നെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെ രൂപീകരിച്ച കമ്മ്യൂണിറ്റി വോളന്റിയേഴ്സിന്റെ സേനയുണ്ടെന്നും അതിലെ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ക്കായി പോകാനുള്ള അനുമതിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സേനയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വോളന്റിയര്‍മാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കില് സന്നദ്ധ സേനയില്‍ പെട്ടവരല്ല.
നമ്മുടെ സമൂഹത്തില്‍ നിന്നും പ്രവര്‍ത്തന സന്നദ്ധരായിട്ട് വരുന്ന ആളുകളാണ്. അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുണ്ടെങ്കിലോ, മറ്റേതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെങ്കിലോ അതൊന്നും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കില്ല. അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കുകയില്ല. മുഖ്യമന്ത്രി പറയുന്നു.
പാലക്കാട് കാടാങ്കോടാണ് പൊലീസുകാര്‍ക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവര്‍ വാഹന പരിശോധന നടത്തിയത്. പൊലീസ് വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. തുടര്‍ന്ന് ഇത് വിവാദമായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക