തിരുവനന്തപുരം ∙ എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കോവിഡ് ഒപി തുടങ്ങണമെന്നു സർക്കാർ നിർദേശം. സ്വകാര്യ ആശുപത്രികളിലെ 50 % ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും കോവിഡ് രോഗികൾക്കു മാറ്റിവയ്ക്കണം. ഗവ. ആശുപത്രികൾ 31 വരെ കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സർക്കാരിന്റെ പുതിയ ചികിത്സാ മാർഗനിർദേശത്തിൽ പറയുന്നു. മറ്റു ചികിത്സ അടിയന്തര പ്രാധാന്യമുള്ള രോഗികൾക്കു മാത്രം.
മറ്റു നിർദേശങ്ങൾ ∙
എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി. ഇവിടെ കോവിഡ് പരിശോധനയുമാകാം.
∙ താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും കുറഞ്ഞത് 5 വെന്റിലേറ്ററുകളും സജ്ജമാക്കണം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.
∙ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ മരുന്ന് ഉറപ്പാക്കണം. ∙ കിടപ്പുരോഗികൾ കോവിഡ് പോസിറ്റീവായാൽ വീട്ടിൽ ഓക്സിജൻ എത്തിക്കാൻ വാർഡ് തല സമിതികൾ സംവിധാനമൊരുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക