രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമാക്കുകയാണ് രാജ്യം. എന്നാൽ ചിലയിടങ്ങളിൽ ചാണകവും മൂത്രവും ശരീരത്തില്‍ പൊതിഞ്ഞുകൊണ്ട് കോവിഡ് ചികിത്സ നടത്തിയത് ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ചാണകത്തിന് സാധിക്കുമെന്ന് ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ല, എന്നാൽ ചാണകം ഇത്തരത്തിൽ ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങൾ വരുന്നതിന് ഇടയാക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഡെന്നിസ് ജോസഫിന്റെ സംസ്കാരം നടന്നു
കോവിഡിനെ പ്രതിരോധിക്കുവാൻ ചാണകത്തിന് സാധിക്കുമെന്ന തെറ്റിദ്ധാരണയിലാണ് ചികിത്സ നടത്തുന്നതെന്നും ഇത് അശാസ്ത്രീയമാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ രാജ്യത്തുള്ള സമയത്താണ് അന്ധവിശ്വാസങ്ങളുടെയും അറിവില്ലായ്മയുടെയും പിന്നാലെ പോയി ജനങ്ങള്‍ ചാണകവും പശുമൂത്രവും ഉപയോഗിച്ച് ചികിത്സ നടത്തുന്ന വാർത്തകൾ വലിയ തോതിൽ വരുന്നതെന്നത് രാജ്യത്തിനെ നാണക്കേടുണ്ടാക്കുന്നതാണ്.
ജനങ്ങളുടെ പൂർണ സഹകരണമുണ്ട്, ഡൽഹിയിൽ ലോക്ക്ഡൗൺ സമ്പൂർണ വിജയം; അരവിന്ദ് കെജ്രിവാള്
പ്രതികരിക്കാൻ ഇവിടെ എഴുതുക