തിരുവനന്തപുരം: കൊറോണ കേരളത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ വ്യാപിക്കുന്നു. രണ്ടാം തരംഗത്തില്‍ 17 പേര് രോഗം ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദിനംപ്രതി ജനങ്ങളുമായി ഇടപെടുന്ന റേഷന്‍ വ്യാപാരികളേയും സെയില്സ്മാന്മാരേയും വാക്സിന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.
17 പേര് കഴിഞ്ഞ മാസത്തിനിടെയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം പിടിപെട്ട് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് പേര് വീതവും കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ രണ്ട് പേര് വീതവുമാണ് മരിച്ചത്. വയനാട്, ആലപ്പുഴ, കാസര്‍ക്കോട് ജില്ലകളില്‍ ഒരാള്‍ വീതവും രോഗം ബാധിച്ച് മരിച്ചു. റേഷന്‍ വ്യാപാരികളോ സെയില്‍സ്മാന്‍മാരോ ആയ അഞ്ഞൂറോളം പേര് നിലവില്‍ കൊറോണ ചികിത്സയിലാണ്.
കേരളത്തിലുള്ളത് പതിനായിരത്തില്‍ അധികം റേഷന്‍ കടകളാണ്. 90 ലക്ഷം കാര്‍ഡ് ഉടമകളും. ഓരോ മാസവും രണ്ടുകോടി ആളുകളുമായാണ് റേഷന്‍ വ്യാപാരികളുടെ സമ്ബര്‍ക്കം. ലോക്ഡൗണ്‍ കാലത്തും ഒഴിവില്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവരേയും കൊറോണ വാക്സിന് മുന്‍ഗണന നല്കി പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക