ഇരിട്ടി ഹയർസെക്കൻഡറി സ്ക്കൂളിൽനിന്ന് ഇരിട്ടി ഹയർസെക്കൻഡറി സ്ക്കൂളിൽനിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച സംഘത്തിലെ രണ്ടുപേരെ പ്രത്യേക അന്വേഷകസംഘം അറസ്റ്റുചെയ്തുരണ്ടുപേരെ പ്രത്യേക അന്വേഷകസംഘം അറസ്റ്റുചെയ്തു. മോഷണംപോയ 26 ലാപ്ടോപ്പുകളിൽ 24 എണ്ണം പൊലീസ് കണ്ടെടുത്തു. ആറളം ഫാം പത്താം ബ്ലോക്കിൽ താമസിക്കുന്ന മാറാട് പാലക്കൽ ഹൗസിൽ ദീപു (31), തലശേരി ടെമ്പിൾഗേറ്റിലെ കുന്നുംപുറത്ത് ഹൗസിൽ മനോജ് (54) എന്നിവരെയാണ് ഇരിട്ടി സിഐ എം പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടി പഴയപാലം റോഡിലെ ആൾത്താമസമില്ലാത വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ അറസ്റ്റു ചെയ്തത്. മറ്റു പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ വർഷം ഈ സ്കൂളിൽനിന്ന് രണ്ട് ലാപ്ടോപ് മോഷ്ടിച്ചവർ തന്നെയാണ് ഇത്തവണയും മോഷണം നടത്തിയതെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് അബ്രഹാം പറഞ്ഞു. അന്നും ദീപു പ്രതിയായിരുന്നു. പേരാവൂരിലെ മോഷണക്കേസിൽ ജയിലിൽ കഴിഞ്ഞ ദീപു മാർച്ച് 22നാണ് പുറത്തിറങ്ങിയത്. ജയിലിൽവച്ച് സഹതടവുകാരോട് ലാപ്ടോപ് വിൽക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. ഈ സൂചന കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഷണപങ്കാളിയായ മനോജുമൊത്ത് ദീപു മെയ് നാലിന് രാത്രി സ്കൂളിലെത്തി. പ്രധാന ഗേറ്റിന്റെ പൂട്ടുതകർത്ത് അകത്തുകയറി. ഇരിക്കൂറിൽനിന്ന് വരുത്തിയ ഗുഡ്സ് ഓട്ടോയിലാണ് ലാപ്ടോപ്പുകൾ കടത്തിക്കൊണ്ടുപോയത്. ചക്കരക്കല്ലിലെ ഒരാളെയാണ് വിൽപ്പനയ്ക്ക് ഏൽപ്പിച്ചത്.
ദീപു ജില്ലയിലും പുറത്തുമായി ഇരുപതിലധികം കേസുകളിൽ പ്രതിയാണ്. മനോജിന്റെപേരിൽ നാലു കേസുണ്ട്. പ്രതികളെ കോവിഡ് പരിശോധന നടത്തി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. എസ്ഐമാരായ അബ്ബാസ് അലി, കെ ടി മനോജ്, എഎസ്ഐ റോബിൻസൺ, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് റഷീദ്, ഷൗക്കത്തലി, അബ്ദുൾനവാസ് എന്നിവരും അന്വേഷകസംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക