തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നേമത്തെ മുൻ എം.എൽ.എ ഒ രാജഗോപാലിനെതിരായ അണികളുടെ വിമർശനം ശക്തമാകുന്നു. നേമത്തെ കുമ്മനം രാജശേഖരൻ തോറ്റതിന് പിന്നിൽ ഒ രാജഗോപാലിന്റെ നിലപാടുകളാണെന്നാണ് പ്രധാന വിമർശനം. മുതിർന്ന നേതാവെന്ന നിലയിൽ ഉത്തരവാദിത്വം കാണിച്ചില്ലെന്നും വർഗ വഞ്ചകനാണ് രാജഗോപാലെന്നും കമന്റുകളുണ്ട്. വിമർശനങ്ങളുന്നയിക്കുന്ന സോഷ്യൽ മീഡിയാ ഹാൻഡിലുകൾ ബിജെപി പ്രവർത്തകരുടേതാണ്.
കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പുതിയ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ എന്ന തലക്കെട്ടോടു കൂടി ഇന്നലെ ഒ രാജഗോപാൽ ഒരു പോസ്റ്റ് ഫെയിസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. പോസ്റ്റിൽ വിമർശന കമന്റുകൾ നിറയുകയാണ്. കളഞ്ഞിട്ട് പോകുവേ. നിങ്ങളെ ഞങ്ങൾക്ക് വേണ്ട. നിങ്ങൾ സ്വാർത്ഥനാണ്.. നിങ്ങൾ ഒറ്റുകാരനാണ്. നിങ്ങൾ പാപിയാണ്. നിങ്ങൾ ദുഷ്ട്ടനാണ്. കമ്മികൾ പറയുന്ന പോലെ ശുംഭൻ അണ് നിങ്ങൾ…പ്രായം കൂടുതൽ കാരണം നിങ്ങളെ വളരെ ബഹുമാനമായിരുന്നു. നിങ്ങളുടെ പ്രവർത്തിയും സംസാരവും ഞങ്ങടെ മനസ്സിൽ നിന്ന് നിങ്ങൾ മരിച്ചു. നിങ്ങളുടെ ഒരാഹ്വാനവും ഞങ്ങൾ എറ്റെടുക്കില്ല. ശാപം. ഞങ്ങൾ ഇന്നും, നാളെയും എൻഡിഎ തന്നെയായിരിക്കും. ഒരു കമന്റ് പറയുന്നു.
രാവിലെ കുളിച്ച് അമ്പലത്തിൽ പോയി തൊഴുതിട്ടു നേമം മണ്ഡലം അറിഞ്ഞുകൂടാത്ത താങ്കളാണ് നരേന്ദ്രമോഡിയെ വികസനത്തെക്കുറിച്ച് പറയുന്നത് വയസ്സാൻ കാലത്ത് പൂജ റൂമിൽ ഒതുങ്ങിക്കൂടി കൂടെ. മറ്റൊരു കമന്റിൽ പറയുന്നു. മോദി ചെയ്തോളും. ഇയാള് പണി നോക്കി പോ തുടങ്ങിയ കമന്റുകളും പോസ്റ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക