രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സോണിയ ഗാന്ധിയ്ക്കയച്ച കത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് ദുര്ബ്ബലപ്പെടുന്നുവെന്ന നദ്ദയുടെ കത്തിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയ JP നഡ്ഡ,
രാജ്യതലസ്ഥാനത്ത് ജനം പ്രാണവായു കിട്ടാതെ കൈകാലിട്ടടിക്കുമ്പോള്‍, അന്തിയുറങ്ങാന്‍ ആറടി മണ്ണില്ലാതെ മനുഷ്യ ശരീരം ആറ്റില്ത്തള്ളുമ്പോള്,
കൊവിഡ് വ്യാപനത്തിന് കോണ്‍ഗ്രസുകാരെ കുറ്റപ്പെടുത്തുന്ന നഡ്ഡാജിയുടെ ഈ ധൈര്യത്തിനിരിക്കട്ടെ കയ്യടി ( പാത്രം കൊട്ടിയാലും മതി)!
കേരളത്തിലും ബംഗാളിലുമെല്ലാം കോണ്‍ഗ്രസ് നടത്തിയ റാലികളാണത്രെ കൊറോണയെ വാരിവിതറിയത്.. അപ്പോള്‍ നരേന്ദ്ര മോദിയും, അമിത് ഷായും കൈ വീശി കാണിച്ച ആ റാലി കോണ്ഗ്രസ്സിന്റെതായിരുന്നോ?
ബിജെപിയുടെ റാലികളില്‍ ചാണകവും ഗോമൂത്രവും തളിച്ചിരുന്നതുകൊണ്ട് കൊറോണ പേടിച്ചോടിപ്പോയി എന്നാണോ മനസിലാക്കണ്ടത്?
ജാതിമത ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വൈറസായതിനാലാവണം കോണ്‍ഗ്രസിന്റെ പരിപാടികളില്‍ മാത്രമെത്തിയത്.
മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ദളിതനെയുമെല്ലാം ആട്ടിപ്പായിക്കുന്ന മോദി ഷാ റാലികളില്പ്പോയി സമയം കളയണ്ടെന്ന് വൈറസും വിചാരിച്ചുകാണും
തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനം കൂട്ടിയതെങ്കില്‍ നിങ്ങള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഏത് തെരഞ്ഞെടുപ്പാണുണ്ടായിരുന്നതെന്ന് ഈ ‘മഹാനുഭാവനോട് ‘ ആരെങ്കിലും ചോദിക്കൂ
മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന യമുനയൊഴുകുന്നത് ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലൂടെയാണെന്ന് നഡ്ഡാജിക്കറിയില്ലായിരിക്കും.
ഇനി ആ മൃതദേഹങ്ങള്‍ കോണ്‍ഗ്രസുകാര്‍ കൊണ്ടിട്ടതാണെന്ന് പറയുമായിരിക്കും.
ഓക്സിജന്‍ ചോദിച്ചവരുടെ ഭൂമി കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ആദിത്യനാഥിന്റെ ഹീറോയിസമാണ് നഡ്ഡാജിക്കിഷ്ടം.
ഇന്ത്യയിലെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന വിദേശമാധ്യമങ്ങളെ തടയുമെന്ന് പറഞ്ഞ ജയശങ്കര്‍ മന്ത്രിയാണ് നഡ്ഡാജിയുടെ അഭിമാനം.
എന്തായാലും നിരന്തരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് താങ്കള്‍ക്ക് കൊറോണ വരില്ല എന്ന് പ്രത്യാശിക്കുന്നു …
അയച്ച കത്ത് കിട്ടി, പക്ഷേ നിങ്ങള്‍ക്ക് മേല്‍വിലാസം മാറി…
The idea is good, but leg is mine…
പ്രതികരിക്കാൻ ഇവിടെ എഴുതുക