കോവിഡ് പോസിറ്റീവായിരുന്ന മകളുടെ അതിജീവനകഥ പങ്കുവച്ച് സംവിധായകൻ ജിത്തു ജോസഫ്. രോഗം സ്ഥിരീകരിച്ച് വീട്ടിൽ ക്വാറന്റൈനിലായിരുന്ന നാളിൽ മകൾ തയ്യാറാക്കിയ ഹ്രസ്വവീഡിയോ ആണ് ജിത്തു പങ്കുവച്ചിരിക്കുന്നത്.
ഇളയ മകൾ കറ്റീനാ ആൻ ആണ് ‘ഇതും കടന്നു പോകും’ എന്നപേരിൽ വൈറസ് ബാധിച്ച നാളുകളിലെ തന്റെ ദിവസങ്ങളും ചിന്തകളും ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
ഏപ്രിൽ 18ന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള 13 ദിവസങ്ങൾ വീട്ടിൽ ക്വാറന്റൈനിലായിരുന്നു കറ്റീന. ആ ദിവസങ്ങളിൽ ചിലപ്പോഴൊക്കെ ഭയവും ഏകാന്തതയും തന്നെ വേട്ടയാടിയിരുന്നെന്ന് കറ്റീന വിഡിയോയിൽ പറയുന്നു.
രാത്രിയും പകലുകളും കടന്നു പോയി, കൂട്ടായുള്ളത് നിഴല്
മാത്രം, ലോകം തന്നെ കീഴ്മേൽ മറിയുന്നതായി അനുഭവപ്പെട്ടെന്നാണ് ഈ ദിവസങ്ങളിലൂടെ കടന്നുപോയ തന്റെ അവസ്ഥയെക്കുറിച്ച് കറ്റീന പറഞ്ഞിരിക്കുന്നത്.
ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെട്ടു, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി, എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. കോവിഡ് നെഗറ്റീവായതിനു ശേഷം പുറത്തിറങ്ങിയ തനിക്ക് മുന്നിൽ ഒരു പുതിയ ലോകം വെളിപ്പെടുകയായിരുന്നു എന്നാണ് കറ്റീനയുടെ വാക്കുകൾ. ആശങ്കയുടെ ദിനങ്ങളാണെങ്കിലും ഇതും കടന്നു പോകും എന്ന ശുഭപ്രതീക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക