സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ച സാഹചര്യമാണുള്ളത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിയമലംഘനങ്ങൾക്കും മാസ്ക് ധരിക്കാത്തതിനും നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി എന്നതിനോടൊപ്പം ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിട്ടുള്ളത്.
കുടിവെള്ളമെത്തിക്കാന്‍ കോവിഡ് സെല്ലുമായി വാട്ടര്‍ അതോറിറ്റി
ഈ മാസം ഒന്നിന് 650 പേർക്ക് വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. 1,808 പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇനിയും രോഗവ്യാപനം കൂടുകയാണെങ്കിൽ അത് കേരളത്തിൽ വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.അതേസമയം കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക