ലഖ്നൗ: ഉന്നാവ് ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് 14 സർക്കാർ ഡോക്ടർമാർ രാജിവെച്ചു. കമ്മ്യൂണിറ്റി,പ്രൈമറി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരാണ് ജോലിയിൽ നിന്ന് രാജിവെച്ചത്.കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് അധികൃതർ തങ്ങളെ ബലിയാടാക്കുകയാണെന്ന് ഇവർ ആരോപിച്ചു.
ഉന്നാവ് ചീഫ് മെഡിക്കൽഓഫിസർക്കാണ് ഇവർ രാജി സമർപ്പിച്ചത്. യാതൊരു കാരണവുമില്ലാതെ അധികൃതർ മോശമായി പെരുമാറുകയാണെന്നും ജോലി ചെയ്തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഇവർ ആരോപിച്ചു.
‘മുഴുവൻ സമയം ജോലി ചെയ്തിട്ടും ജോലിക്ക് ഹാജരായില്ല എന്നാണ് അധികൃതർ രേഖപ്പെടുത്തുന്നത്.ഉന്നത അധികൃതർ പങ്കെടുക്കുന്ന അവലോകന യോഗത്തിൽ എല്ലാവരും കുറ്റപ്പെടുത്തും. 30 കിലോമീറ്റർഅകലെ ജോലി ചെയ്യുന്നവർ പോലും അവലോകന യോഗത്തിൽ എത്തണമെന്ന് വാശി പിടിക്കുകയാണ്’-ഡോ. ശരദ് വൈശ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക