മറാത്ത സംവരണക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സംവരണ വിധി സ്റ്റേ ചെയ്യണമെന്നും, തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും പുനഃപരിശോധനയ്ക്കായി സമർപ്പിച്ച ഹർജിയിൽ കേന്ദ്രം ആവശ്യപ്പെട്ടു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമായിരിക്കുമെന്നാണ് മറാത്താ സംവരണക്കേസിലെ വിധി. എന്നാൽ, സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയ്യാറാക്കുന്നതിനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
മെയ് അഞ്ചിനായിരുന്നു മാറാത്ത സംവരണം ഏർപ്പെടുത്തിയ മഹാരാഷ്ട്ര സർക്കാരിന്റെ നടപടി കോടതി റദ്ദാക്കിയത്. ജോലിക്കും വിദ്യാഭ്യാസത്തിനുമാണ് സംവരണം. സംവരണം 50 ശതമാനം കടന്നത് ഭരണഘടനാ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, എസ്. അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം, സംവരണ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രത്തിനാണെന്നാണ് സർക്കാർ വാദം. എന്നാൽ, സംവരണ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് തന്നെയാകണമെന്ന് കേരളം നിലപാട് അറിയിച്ചു.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് സംഭവിച്ചത് വലിയ പിഴവെന്ന് നടന് അനുപം ഖേര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക