രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഗുജറാത്ത് സർക്കാരിന്റെ റിപ്പോർട്ടുകൾക്കെതിരെ മാധ്യമങ്ങൾ മുന്നോട്ട് വന്നിരിക്കുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്.
18-45 പ്രായക്കാര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ഇന്ന് മുതൽ
എന്നാൽ, ഗുജറാത്ത് സർക്കാർ പുറത്തുവിട്ട കോവിഡ് മരണ നിരക്കിൽ കൃത്രിമം നടന്നതായി മാധ്യമങ്ങൾ അറിയിച്ചു. സര്‍ക്കാര്‍ പുറത്തു വിട്ട മരണ നിരക്ക് പ്രകാരം മാര്‍ച്ച് മുതല്‍ മെയ് 10 വരെ 4218 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷെ, 71 ദിവസത്തിനുള്ളില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഔദ്യോഗികമായി വിതരണം ചെയ്തതായാണ് വിവരം. 65,085 എണ്ണത്തിന്റെ വര്‍ധനവാണ് മരണ നിരക്കിൽ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ മരണത്തെ കുറച്ച് കാണിക്കുന്നതായും, ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം മരണങ്ങള് ഗുജറാത്തില്‍ സംഭവിച്ചിരിക്കാമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
എന്താണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍? ട്രിപ്പിൾ ലോക് ഡൗൺ മാർഗ രേഖ നാളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക