ഒരു വ്യക്തി സ്വീകരിക്കുന്ന രണ്ട് ഡോസുകള്‍ വ്യത്യസ്ത വാക്സിനുകളുടെതായാല് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് നമ്മുക്കെല്ലാവരിലും ഉണ്ടാകുന്ന ചോദ്യം തന്നെയാണ്. രണ്ട് ഡോസുകൾ വ്യത്യസ്ത വാക്സീനുകളുടേതായാൽ പരിണിത ഫലം എന്താകുമെന്ന് പരീക്ഷണങ്ങൾ ഇന്ന് ലോകത്താകമാനം നടക്കുന്നുണ്ട്.
പല രാജ്യങ്ങളും വാക്സീൻ ക്ഷാമം നേരിടുന്നതിനാൽ വ്യത്യസ്ത വാക്സീൻ ഷോട്ടുകൾ കൂട്ടിക്കലർത്തി ഉപയോഗിക്കാനുള്ള മാർഗങ്ങളും ഗവേഷകർ തേടുന്നുണ്ട്. ഫ്രാൻസിലും മറ്റും നടത്തിയ പരീക്ഷണത്തിൽ കൂടുതൽ പേരിൽ ഹ്രസ്വകാല പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ അവ ഗുരുതരമായില്ലെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
ഫ്രാൻസിൽ നടത്തിയ പരീക്ഷണത്തിൽ അസ്ട്രാസെനകയുടെ ആദ്യ ഡോസും ഫൈസറിന്റെ രണ്ടാം ഡോസുമാണ് നൽകിയത്. അവരിൽ തലവേദന, ക്ഷീണം പോലെ കുറച്ച് നാൾ നിൽക്കുന്ന പാർശ്വഫലങ്ങളാണ് കണ്ടെത്തിയത്.
മിശ്രിത വാക്സീൻ സ്വീകരിച്ച 10 ശതമാനം പേർക്ക് കലശലായ ക്ഷീണം അനുഭവപ്പെട്ടെങ്കിൽ ഒറ്റ വാക്സീൻ ഡോസുകൾ സ്വീകരിച്ച് മൂന്ന് ശതമാനം പേരിൽ മാത്രമാണ് ഇത് അനുഭവപ്പെട്ടതെന്നും ഗവേഷണം വ്യക്തമാക്കുന്നു.
ചിലർക്ക് അനുഭവപ്പെട്ട ഗുരുതരമായ പാർശ്വഫലങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഇല്ലാതായെന്നുംഓക്സിഫഡ് പീഡിയാട്രിക്സ് ആൻഡ് വാക്സിനോളജി പ്രഫസർ മാത്യു സ്നേപ് അഭിപ്രായപ്പെട്ടു. എന്നാൽ ഇത് എത്രത്തോളം പ്രതിരോധ ശേഷിയാണ് ഈ മിശ്രിതത്തിന് നൽകാനാവുമെന്ന് കണ്ടെത്തിയിട്ടില്ലെന്നും അതിൽ പരീക്ഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക