കോവിഡ് മഹാമാരിയിൽ കാലിടറുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ സർക്കാർ. കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി നേരിടാനായി പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് സർക്കാർ. സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന പുതിയ തീരുമാനങ്ങൾ ജനങ്ങൾക്ക് ആശ്വാസമാകും. ഇവയാണ് പുതിയ തീരുമാനങ്ങൾ;
തീരമേഖലകളിൽ കടലാക്രമണം രൂക്ഷം, ചെല്ലാനത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിൽ
* കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും
* വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും.
* മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 823.23 കോടി രൂപയാണ് പെന്ഷന് ആയി വിതരണം ചെയ്യുന്നത്.
* അവശ്യസാധന കിറ്റുകള്‍ 2021 ജൂണിലും തുടര്‍ന്ന് വിതരണം ചെയ്യും.
* കുടുംബശ്രീ നല്കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്കിയ വായ്പകള്‍ക്ക് കൂടി ഇത് ബാധകമാകും.
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാം, സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷൻ
* ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.
-ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.
* സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും.
* സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താത്ക്കാലിക ജീവനക്കാര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും.
* കുടുംബശ്രീയുടെ റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും.
* വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക