ഏഷ്യാനെറ്റ് ന്യൂസിലെ ‘ആഭ്യന്തര ഇ-മെയില്‍’ പുറത്തിവിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി.ജെ.പിയെയും യു.ഡി.എഫിനെയും ലക്ഷ്യം വച്ച് വാര്‍ത്തകള്‍ ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർമാർക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് ഇ-മെയില്‍ എന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്.
എന്നാൽ ഇ-മെയില്‍ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന്റെ ആണെന്നതിന് തെളിവുകളില്ല. ഇടുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ശക്തമായ സ്വാധീനമാണ് കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ പലതിനെയും നിയന്ത്രിക്കുന്നതെന്ന ആരോപണത്തിന് പിന്നാലെയാണ് കെ.സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്റേതെന്ന് അവകാശപ്പെടുന്ന ഇ-മെയിൽ സന്ദേശം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ റീജിയണല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ-മെയില്‍ എന്ന മട്ടിലാണ് കെ സുരേന്ദ്രന് ഈ സന്ദേശത്തെ അവതരിപ്പിച്ചിരിക്കുന്നത്.
എഡിറ്റർ നിർദ്ദേശിച്ചതുപോലെ യഥാർത്ഥ രാഷ്ട്രീയ വാർത്തകൾ ആരംഭിക്കാനുള്ള സമയമാണിതെന്ന് ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. “ഗോസിപ്പുകൾ, ഊഹാപോഹങ്ങൾ, വിശകലനം, വസ്തുതാപരമായ റിപ്പോർട്ടിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് തിരഞ്ഞെടുപ്പ്.
നിലവിലുള്ള ക്രമീകരണങ്ങൾക്ക് പുറമെ, രാഷ്ട്രീയ വാർത്തകൾക്കായി നമ്മൾ പ്രത്യേക ടീമുകൾ രൂപീകരിക്കുകയാണ്. നിയുക്തരായ എല്ലാവരും വാർത്തകൾ ചെയ്തു തുടങ്ങണം.
കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി – ഷിബുകുമാർ, കമലേഷ്, ശ്യാം, ബിദിൻ എന്നിവരാണ് ടീം. ബി.ജെ.പിക്ക് വേണ്ടി — കമലേഷ്, സന്ദീപ്, ജോഷി എന്നിവരാണ് ടീം.
നിങ്ങളുടെ ബ്യൂറോ / പ്രദേശത്ത് നിന്ന് പതിവുപോലെ പ്രാദേശിക വാർത്തകളും സംസ്ഥാന വാർത്തകളും ഈ കാലയളവിൽ പ്രത്യേകിച്ച് ചെയ്യണം, നിയോജക മണ്ഡലത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ, പാർട്ടി ആഭ്യന്തര ചർച്ചകൾ, വിള്ളലുകൾ, തയ്യാറെടുപ്പുകൾ തുടങ്ങിയവ വർത്തകളാക്കണം.
എല്ലാം “സ്ഥിരീകരിച്ച” വാർത്തകളായിരിക്കണമെന്നില്ല, പക്ഷേ എഡിറ്റർ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് തിരഞ്ഞെടുപ്പ് സമയത്തെ ചൂടുള്ള വാർത്തകൾ, നമ്മൾ അതിനെ അത്തരത്തിൽ ആക്കി മാറ്റണം.
ദയവായി ഉടൻ തന്നെ ഇത്തരത്തിൽ വാർത്തകൾ ചെയ്തു തുടങ്ങുക.” എന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭ്യന്തര ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണമെന്ന് തുടർന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ പറഞ്ഞു.
“റീജിനൽ എഡിറ്റർമാർക്ക് അയച്ച ഈ മെയിലിൽ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാൻ ടീമിനെ ഉണ്ടാക്കിയവർ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തു കൊണ്ടെന്ന് മനസിലാക്കാൻ പാഴൂർപടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല.
താങ്കൾ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സർവ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആർ. ഏൽപ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ എന്നും സുരേന്ദ്രൻ പോസ്റ്റിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക