നന്ദുവിന്റെ വിയോഗത്തില്‍ കണ്ണീര് കുറിപ്പുമായി സുഹൃത്ത് . സജിത് ചുണ്ടമ്പറ്റയാണ് കാന്‍സര്‍ അതിജീവന ഗ്രൂപ്പില്‍ കുറിപ്പുമായി എത്തിയത്.
കുറിപ്പ് ഇങ്ങനെ
പ്രത്യാശയുടെ രാജകുമാരാ…
അർബുദം ബാധിച്ചു ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലങ്ങളിൽ ഒറ്റപ്പെട്ടു പോയവർക്ക് നീയൊരു പ്രതീക്ഷയുടെ പച്ചത്തുരുത്തായിരുന്നു…
മരണമുഖത്തെ ഇരുട്ടറകളിൽ തനിച്ചുപോയ പതിനായിരങ്ങൾക്ക് നീ പ്രത്യാശയുടെ പൊൻകിരണമായിരുന്നു…
അസ്ഥി നുറുങ്ങുന്ന വേദനയിലും കീമോ ഹാളുകളിൽ നിന്ന് നീ പകർന്ന പോസിറ്റിവിറ്റിയിലും പുഞ്ചിരിയിലും പ്രതീക്ഷയോടെ ജീവിതത്തിലേക്കു തിരിച്ചു വന്നവർ പതിനായിരങ്ങളാണ്.
ദുരന്തങ്ങളോരോന്നായ് നിന്റെ ശരീരം കാർന്നു തിന്നുമ്പോൾ അതിനിടയിലും ബാക്കിയായ കൊച്ചു കൊച്ചു അനുഗ്രഹങ്ങളെ മഷിയിട്ടു തിരഞ്ഞു ജീവിതമാഘോഷിക്കുമ്പോൾ, പ്രതീക്ഷയറ്റവർക്ക് പ്രചോദനമാവുമ്പോൾ നീ ഇന്ന് ബാക്കി വെച്ച് പോവുന്നത് വായിച്ചുപകർത്തേണ്ട ഒരു ജീവിത ഗ്രന്ഥമാണ്.
ഒരിക്കൽപോലും നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നിന്റെ വരികളിലൂടെ നീ ഹൃദയം കീഴടക്കിയ ജനലക്ഷങ്ങളിൽ ഞാനുമുണ്ടായിരുന്നു.
നമ്മളനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ ആഴമറിയാൻ ഒരിക്കലെങ്കിലും പ്രിയക്കൂട്ടുകാരൻ കുറിച്ച് വെച്ച വരികളിലൂടെയൊന്നു യാത്രപോവണം.
പ്രിയപ്പെട്ടവനേ… വിട.
ഇനിയും നീ ജ്വലിച്ചു തന്നെ ജീവിക്കും; ഞങ്ങളുടെ ഹൃദയങ്ങളിലൂടെ…🌹🌹🌹
പ്രതികരിക്കാൻ ഇവിടെ എഴുതുക