തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ്
പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരമടക്കം നാല്
ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ്
വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിര്‍ദ്ദേശത്തോട്
പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നത്തെ കാലത്തിന്റെ പ്രത്യേകത അനുസരിച്ച് പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് പിണറായി വ്യക്തമാക്കി. അത് ആ നിലയ്ക്ക് തന്നെ നടത്തും, വളരെ കുറച്ച് ആളുകളെ ഉണ്ടാകു. അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അറിയിക്കുമെന്നും
മുഖ്യമന്ത്രി പറഞ്ഞു. വരുന്ന 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.
മന്ത്രിമാരെക്കുറിച്ച് പുറത്തു വരുന്ന പേരുകള്‍ ശരിയാണോ എന്ന ചോദ്യത്തിന് നിങ്ങളുടെ അവസരം കളയണ്ടാ, പരമാവധി സാധ്യതകള്‍ പറഞ്ഞോളൂ എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി.
ഞങ്ങള്‍ ആലോചിക്കാത്ത കാര്യത്തെക്കുറിച്ച് എന്ത് പറയാനാണ്, ഞങ്ങളതിനെക്കുറിച്ച് ആലോചിക്കാന്‍
പോകുന്നതെ ഒള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക