അടൂരിന്റെ ചിറ്റയം ഗോപകുമാർ ഇനി കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറാകും.യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന അടൂർ പിടിച്ചെടുക്കുക മാത്രമല്ല, മൂന്നു ടേം ആയി നിലനിര്‍ത്തുകയും ചെയ്യുന്ന ചിറ്റയം ഗോപകുമാറിന് എൽഡിഎഫ് സർക്കാരിൽ ലഭിച്ചത് അർഹിക്കുന്ന അംഗീകാരം.
അടൂരിൽ ഇത്തവണ ഭൂരിപക്ഷം 2,962 വോട്ട്. നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം. കൊല്ലംജില്ലയിലെ ചിറ്റയം ഗ്രാമത്തിൽ 1965 മേയ് 31ന് ജനനം. സ്കൂൾ പഠനകാലത്ത് എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗവും എഐടിയുസിയുടെയും കർഷക തൊഴിലാളി യൂണിയന്റെയും കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്നു.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അടൂരിൽനിന്നു മത്സരിച്ചു
ജയിച്ചു. ഭാര്യ: സി.ഷെര്‍ളി ബായി. മക്കള്‍: എസ്.ജി.അമൃത, എസ്.ജി.അനുജ
പ്രതികരിക്കാൻ ഇവിടെ എഴുതുക