മാധ്യമ പ്രവർത്തനത്തോടു വിട പറഞ്ഞു പൊതുപ്രവർത്തനത്തിന് ഇറങ്ങിയ വീണാ ജോർജിന് രണ്ടാം ജയത്തിൽ കാത്തിരുന്നത് ഇടതു സർക്കാരിലെ മന്ത്രിസ്ഥാനം. പൊതുവെ വനിതാ മന്ത്രിമാർ കുറവായ
കേരള ചരിത്രത്തിൽ സ്ഥിരോത്സാഹത്തിന്റെ പ്രതീകമായാണു മന്ത്രിപദവിയിലേക്ക് വീണ എത്തുന്നത്.
ആറന്മുളയിൽനിന്നു തുടർച്ചയായ രണ്ടാം ജയം. ഇത്തവണ 19,003 വോട്ടിനു തോൽപിച്ചത് കോൺഗ്രസിന്റെ കെ.ശിവദാസൻ നായരെ. കഴിഞ്ഞ നിയമസഭയിൽ ഉള്ളടക്ക സമിതി അധ്യക്ഷയായിരുന്നു. പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടക്ക് സ്വദേശിനിയാണ്. തിരുവനന്തപുരം വിമൻസ് കോളജിൽനിന്നു ഫിസിക്സിൽ
ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒരു വർഷത്തോളം അധ്യാപികയായി. 16 വർഷത്തോളം മാധ്യമ പ്രവർത്തകയായിരുന്നു. 2016ല് ആറന്മുളയിൽ ആദ്യ മത്സരത്തിൽ 7646 വോട്ടിനു കെ.ശിവദാസൻ നായരെ തോൽപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക