ജയ്പൂര്‍ : റംഡിസിവിറിന് പകരം ഗ്ലൂകോസ് കുത്തിവെച്ച് കൊറോണ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി എംഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. നരഹത്യ, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുനീത് രോഹിഡ എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇയാളുടെ അമ്മയാണ് മരിച്ചത്.
റെംഡിസിവിറിന് പകരം കൊറോണ രോഗിയായ അമ്മയ്ക്ക് ഗ്ലൂകോസ് കുത്തിവെച്ചു എന്നാണ് രോഹിഡ ആരോപിച്ചത്. എല്ലാ മരുന്നുകളും ഇയാള്‍ വാങ്ങി നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ മരുന്ന് മാറ്റി നല്‍കുകയായിരുന്നു. തുടര്‍ന്ന് മെയ് 14 ഓടെ അമ്മ മരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫുകളായ മനോജ് റെയ്ഗര്‍, രാകേഷ് റെയ്ഗര്‍, ബ്രിജ് മോഹന്‍, മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ജിന്ദാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക