രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്കയിലാക്കുകയാണ് ബ്ലാക്ക് ഫംഗസ് രോഗബാധയും. സംസ്ഥാനങ്ങളിൽ പലയിടത്തും കോവിഡ് രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാണാം. ഡല്‍ഹിയില്‍ മാത്രം 197 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. കര്‍ണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
പ്രായപൂർത്തിയായ എല്ലാവർക്കും വർഷാവസാനത്തോടെ വാക്സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
219 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു എന്നതും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. അതേസമയം, ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ അംഫോടെറിസിന്ബി നിര്‍മ്മിക്കാന്‍ രാജ്യത്തെ 5 മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്കി. ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നറിയിച്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക