ആപ്പ് ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ ശതമാനം കണ്ടുപിടിക്കാമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് ക്ലെയിം ചെയ്യുന്ന ഒരാൾ ഇട്ടിരിക്കുന്ന സാമൂഹ്യദ്രോഹം ആണിത്.
വ്യാജവാർത്തയുടെ ലിങ്ക് നൽകാത്തതാണ്. ആരെങ്കിലും കമന്റിൽ ഇവിടെ പതിപ്പിച്ച് കൂടുതൽ വിസിബിലിറ്റി നൽകിയാൽ അതും ആ ആളും പിന്നെ ഇവിടെ ഉണ്ടാവില്ല.”- മുന്നറിയിപ്പുമായി ഡോക്ടർ ഷിംന അസീസ്.
ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
ആപ്പ് ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ ശതമാനം കണ്ടുപിടിക്കാമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് ക്ലെയിം ചെയ്യുന്ന ഒരാൾ ഇട്ടിരിക്കുന്ന സാമൂഹ്യദ്രോഹം ആണിത്.
വ്യാജവാർത്തയുടെ ലിങ്ക് നൽകാത്തതാണ്. ആരെങ്കിലും കമന്റിൽ ഇവിടെ പതിപ്പിച്ച് കൂടുതൽ വിസിബിലിറ്റി നൽകിയാൽ അതും ആ ആളും പിന്നെ ഇവിടെ ഉണ്ടാവില്ല.
ഇത്തരത്തിൽ ഒരു സാധാരണ സ്മാർട്ട്ഫോണിലേക്ക് ഏതെങ്കിലും ഒരു ആപ്പ് വലിച്ചിട്ട് അതിലെ നമ്പറും നോക്കിയിരുന്ന് സ്വയം കൊലയ്ക്ക് കൊടുക്കരുത്.
നിലവാരമുള്ള പൾസ് ഓക്സിമീറ്ററോ അതല്ലെങ്കിൽ സാങ്കേതികമായി മികച്ച സ്മാർട്ട് ഡിവൈസുകളിലെ ഇൻബിൽറ്റ് സൗകര്യങ്ങളോ ഉപയോഗിച്ച് SPO2 സ്വയം നിർണയിച്ചോളൂ.
ഈ സ്ക്രീൻഷോട്ടിൽ പറയുന്ന കാര്യം ഫേക്കാണ്, ഇതിനെ വിശ്വസിക്കരുത്. പൾസ് ഓക്സിമീറ്ററിന്റെ പണം ലാഭിക്കാൻ ശ്രമിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത് ആപ്പിലാവരുത്.
മാനസിക-ശാരീരിക ആരോഗ്യ കാര്യങ്ങളിൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടായി എഴുതി വിടുന്നവരെ തിരിച്ചറിയുക, അകറ്റി നിർത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക