ലോക്ഡൗണ്‍ കാലത്ത് പലരും പൊലീസിന് നല്‍കുന്നത് വില്ലന്‍ പരിവേഷമാണ്. എവിടെ കണ്ടാലും കയ്യോടെ പൊക്കുന്ന പൊലീസ് നടപടി കടുപ്പമെന്നാണ് പലരുടേയും അഭിപ്രായം.
പക്ഷേ കോവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ഉറക്കമിളയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
രാപ്പകല്‍ നീളുന്ന അധ്വാനത്തിനൊപ്പം മനസു നിറയ്ക്കുന്ന ഒരു നന്മ കൂടി പങ്കിടുകയാണ് ഇതാ ഒരു പൊലീസ് ഉദ്യോഗസ്ഥന്.
പേടിക്കാനും വിരട്ടാനും മാത്രമല്ല വേണമെങ്കില്‍ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി ഇറങ്ങിത്തിരിക്കാനും പൊലീസിന് കഴിയുമെന്ന് തെളിയിക്കുകയാണ് പാണ്ടിക്കാട് സിഐ അമൃതരംഗന്.
സഹോദരിയുടെ ചികില്‍സയ്ക്ക് അത്യാവശ്യമായി ട്രിപ്പിള്‍ ലോക്ഡൗണിനിടയില് പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയാണ് അമൃതരംഗന് മാതൃകയാകുന്നത്.
സംഭവം ഇങ്ങനെ: ബൈക്കില്‍ ഫോണ്‍ ചെയ്തു വരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തി എന്താണ് പ്രശ്നം എന്ന് ചോദിച്ചു. പെങ്ങളുടെ ഓപ്പറേഷന് രക്തം വേണം എന്ന് പറഞ്ഞു.
കാര്യത്തില്‍ ഗൗരവം മനസിലാക്കിയ അമൃതരംഗന് യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തില്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി അതിവേഗം ആശുപത്രിയില്‍ എത്തിച്ചു നല്കി.
നിരവധിപ്പേരാണ് സിഐ അമൃതരംഗനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ കയ്യടി ഇദ്ദേഹത്തിന് കൊടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പലരും പങ്കുവയ്ക്കുന്നത്. കര്‍മനിരതനായ ഈ ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ടെന്നാണ് സൈബറിടത്തെ വാഴ്ത്തുകള്‍.
നന്മപങ്കിട്ട് ഫെയ്സ്ബുക്കില്‍ അശ്വതി ആർ പങ്കുവച്ച കുറിപ്പ്:
അമൃതരംഗൻ സാറിന് അഭിനന്ദനങ്ങൾ۔۔
പാണ്ടിക്കാട് സിഐ എന്നും കേരളത്തിൽ അഭിമാനം ബൈക്കിൽ ഫോൺ ചെയ്തു വരുന്ന യുവാവിനെ കൈകാട്ടി നിർത്തി എന്താണ് പ്രശ്നം എന്ന് ചോദിച്ചു പെങ്ങളുടെ ഓപ്പറേഷന് ബ്ലഡ് വേണം എന്ന് പറഞ്ഞപ്പോൾ ഡ്യൂട്ടിയിൽ ഇരിക്കെ പാണ്ടിക്കാട് നിന്ന് പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പോയി രക്തം വാങ്ങിച്ച് കൊണ്ടുപോയി കൊടുത്ത ഈ കർമ്മനിരതനായ ഉദ്യോഗസ്ഥന് Big Salute
പ്രതികരിക്കാൻ ഇവിടെ എഴുതുക