കൊച്ചി: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി മന്ത്രി പി രാജീവ്. കോവിഡ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി രാജീവ്.
പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞനിരക്കലേക്ക് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി ഒരു പഞ്ചായത്തില്‍ മാത്രമാണ് 50 ശതമാനത്തിലധികമുള്ളതെന്നും പി രാജീവ് പറഞ്ഞു. അവിടെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും രാജീവ് പറഞ്ഞു.
ജില്ലയില്‍ ലോക്ക്ഡൗണ്‍ കൊണ്ട് നല്ലരീതിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ 35 ശതമാനമായിരുന്നു ടിപിആര്‍ നിരക്ക്. അത് 24 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 10 ശതമാനമാക്കി കുറയ്ക്കാനുള്ള ശ്രമമാണ് ജില്ലയില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവില്‍ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയര്‍ന്നു. ഒരാഴ്ചക്കുള്ളില്‍ നിരക്ക് 90 ശതമാനമായി ഉയരുമെന്നും അവലോകനയോഗത്തില്‍ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക