ചെന്നൈയിലെ പ്രശസ്ത സ്ക്കൂളിലെ അധ്യാപകനെതിരെ ലൈംഗികാരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ പ്രചരണങ്ങള്‍ ശക്തമാവുകയാണ്.
എന്നാല്‍ പ്രതിഷേധം കനക്കുമ്പോഴും സ്ക്കൂള് മാനേജ്മെന്റ് ഇതുവരെ അധ്യാപകനെതിരെ നടപടികളൊന്നും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
ആരോപണ വിധേയനായ അധ്യാപകന് ഓണ്‍ലൈന്‍ ക്ലാസിന് ഒരു ടവല്‍ മാത്രം ധരിച്ചെത്തിയതായും വിദ്യാര്‍ഥിനികള്‍ക്ക് സ്ഥിരമായി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുന്നതുമായുള്ള ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
സ്ക്കൂള് മാനേജ്മെന്റിന് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഇയാള്‍ക്കെതിരെ കൈക്കൊണ്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സ്ക്കൂള് പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷനും അധ്യാപകനെതിരെ ശക്തമായി രംഗത്തെത്തി.
സ്ക്കൂള് ഡീനിനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ പ്രസ്താവനയില്‍ രൂക്ഷമായാണ് പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന് അധ്യാപകനെതിരെ പ്രതികരിച്ചത്.
20 വര്‍ഷമായി സ്ക്കൂളില്‍ അക്കൗണ്ടന്‍സിയും ബിസിനസ്സും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആരോപണ വിധേയനായ അധ്യാപകനില്‍ നിന്ന് ഇത്തരം ലൈംഗിക അതിക്രമങ്ങളും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും വിദ്യാര്‍ത്ഥിനികള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടെന്ന് പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന് ചൂണ്ടിക്കാണിച്ചു.
അധ്യാപകന് വിദ്യാര്‍ഥികളെ അനുചിതമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും പെണ്‍കുട്ടികളെ അസഹ്യമായ രീതിയില്‍ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ ഇയാള്‍ക്കെതിരെ പരാതി നല്കുന്ന വിദ്യാര്‍ഥികള്‍ക്ക് താഴ്ന്ന ഗ്രേഡുകള്‍ നല്‍കുമെന്ന് അധ്യാപകന് ഭീഷണിയും മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ്വിദ്യാര്ത്ഥികള് പലപ്പോഴും പരാതികളുമായി മുന്നോട്ടുപോകാറില്ലെന്നും പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന് സൂചിപ്പിച്ചു.
അധ്യാപകനെ സസ്പെന്റ ചെയ്യണമെന്നും അക്കാദമിക്ക് രംഗത്തു നിന്നും മാറ്റി നിര്‍ത്തണമെന്നും സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അസോസിയേഷന് ആവശ്യപ്പെട്ടു.
ഡി എം കെ എം പി കനിമൊഴി സംഭവത്തിനെതിരെ ശക്തമായി പ്രതികരിച്ചു. എത്രയും വേഗം അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വോഷണം നടത്തണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സ്ക്കൂള് അധികൃതരുടെ നടപടിയും കുറ്റകരമാണെന്ന് കനിമൊഴി സൂചിപ്പിച്ചു. അധ്യാപകനെതിരെയുള്ള ആരോപണങ്ങള്‍ ഭീദിതവും ഗൗരവതരവുമെന്ന് ഡി എം കെ ചെന്നൈ സൗത്ത് എം പി തമിഴച്ചി തങ്കപാണ്ഡ്യനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക