ന്യൂഡൽഹി കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ ഭാവി കൂടി കണക്കിലെടുത്താണ് ടാറ്റയുടെ പുതിയ നീക്കം.
പദ്ധതി പ്രകാരം കമ്ബനിയിലെ ഏതെങ്കിലും ജീവനക്കാരന് കോവിഡിന് ഇരയായി മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്ബളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് പ്രഖ്യാപനം. ജീവനക്കാരന് അറുപത് വയസ്സ് തികയുന്നത് വരെ ഇത് തുടരും. കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും. ഇതിനൊപ്പം ജീവനക്കാരന്റെ കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യഭ്യാസ ചെലവും കമ്ബനി വഹിക്കും.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ടാറ്റ സ്റ്റീല്‍സ് നിര്‍ണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ടാറ്റ സ്റ്റീലിന്റെ പ്രഖ്യാപനത്തിന് വന്‍ കയ്യടിയാണ് ലഭിക്കുന്നത്. നിരവധി പേരാണ് കമ്ബനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക