കായംകുളം: കൂടിയ വിലയ്ക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വിറ്റ സംഭവത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 40000 രൂപ പിഴ ഈടാക്കി.
കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ മെഡിക്കല്‍ സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്. പള്‍സ് ഓക്സിമീറ്റര്‍ ,പി പി കിറ്റ് ,മാസ്കുകള്‍ തുടങ്ങി കൊവിഡ് പ്രതിരോധ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ വില്‍പ്പന നടത്തുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. കായംകുളം ഹരിപ്പാട് മേഖലകളില്‍ വിവിധസ്ഥാപനങ്ങളിലും പരിശോധന നടത്തി.
ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ആര് . ജയലക്ഷ്മി , ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് എസ് . പ്രേംകുമാര്‍ , ഷിബു ബേബി , കുഞ്ഞുമോന് എന്നിവര്‍ പങ്കെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക