ഡല്‍ഹി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ യോഗാചാര്യന് ബാബാ രാംദേവിനെതിരെ ക്ഷുഭിതനായി ഐഎംഎയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡോക്ടര്‍ ജയേഷ് ലെല.
കൊവിഡ് ചികിത്സയില്‍ അലോപ്പതി ചികിത്സാരീതികളെല്ലാം പരാജയപ്പെടുകായാണെന്ന വാദമുയര്‍ത്തിയ രാംദേവിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു സംഭവം.
എന്തുകൊണ്ടാണ് താങ്കള്‍ ആയുര്‍വേദ ചികിത്സയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയാരംഭിച്ചപ്പോള്‍ തന്നെ രാംദേവിനോട് ഇടയ്ക്കുകയറരുതെന്ന് ഡോക്ടര്‍ ജയേഷ് ലെല ആവശ്യപ്പെട്ടു. ഇയാള്‍ മിണ്ടാതിരിക്കാതെ താന്‍ സംസാരിക്കില്ല എന്നു പറഞ്ഞ ഡോക്ടര്‍ രാംദേവിന്റെ സ്ക്രീനില്‍ എന്തുകൊണ്ടാണ് കൊറോണിലിന്റെ പരസ്യം കാണിക്കുന്നതെന്നും അവതാരകയോട് ചോദിച്ചു.
തുടര്‍ന്ന് രാംദേവ് കൊവിഡ് സംബന്ധിച്ച് പുറത്തുവിടുന്ന വീഡിയോകളെക്കുറിച്ച് ലെലെ സംസാരിക്കുന്നതിനിടെ ചര്‍ച്ച തടസപ്പെടുത്തിയ രാംദേവ് പഴയ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ ഡോക്ടര്‍ രാംദേവിനോട് മിണ്ടാതെയിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് കാരണം അലോപ്പതി മരുന്നാണെന്ന് ബാബ രാംദേവ് ആരോപിച്ചിരുന്നു. മരുന്നുകളുടെ പേര് എടുത്തുപറഞ്ഞുള്ള ആരോപണത്തിനെതിരെ ഐഎംഎയടക്കം കടുത്ത പ്രതിഷേധമറിയച്ചിരുന്നു. തുടര്‍ന്ന് രോംദേവിന്റെ വാദത്തെ തള്ളിയ കന്ദ്രേ ആരോഗ്യമന്ത്രാലയം പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രസ്താവന പിന്‍വലിച്ച രാംദേവ് അലോപ്പതി ചികിത്സക്കെതിരെ ഐഎംഎയോട് 25 ചോദ്യങ്ങളുമായാണ് പിന്നീടെത്തിയത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ചര്‍ച്ചയ്ക്കിടയിലെ സംഭവം. രാംദേവിന്റെ പ്രസ്താവനകളെക്കുറിച്ച് പ്രതികരിച്ച ഡോ ലെലെ, ‘മുഖത്ത് രണ്ട് അടി നല്കിയിട്ടേ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാനാവൂ’ എന്നും പ്രതികരിച്ചു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡോക്ടറുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക