ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ. എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിന്‍വലിക്കുമ്ബോഴും 15 രൂപയും ജി. എസ്. ടിയും നല്‍കണം. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്.ബി.ഐ അറിയിച്ചു.
ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകളുടെ ചെക്ക്ബുക്ക് ചാര്‍ജുകളിലും മാറ്റം എസ്.ബി.ഐ മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്ബുക്കാണ് എസ്. ബി. ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്. ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്ബുക്ക് ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പകള്‍ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2.5 ലക്ഷം രൂപ വരെ ഇരുചക്രവാഹന വായ്പയും ആപ്പിന് പുറത്ത് 20 ലക്ഷം രൂപ വരെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പയും വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യോനോ ആപ്പ് വഴി എക്സ്പ്രസ് ക്രെഡിറ്റ് വായ്പയായി വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പ തുക 5-10 ലക്ഷം രൂപ വരെയാണ്.
നിലവില്‍, എസ്ബിഐ യോനോ വഴി നല്കുന്ന ശരാശരി വായ്പ തുക 2.5 ലക്ഷം രൂപയാണ്. ഈ സ്കീമിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. കൂടാതെ ബാങ്കിലെത്തിയുള്ള പേപ്പര്‍ വര്‍ക്കുകളുമില്ല. എന്നാല്‍ ഈ വായ്പകള്‍ ബാങ്ക് മുന്‍കൂട്ടി തിരഞ്ഞെടുത്ത ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. ഉപഭോക്താക്കളുടെ മുന്‍കാല ക്രെഡിറ്റ് ചരിത്രം, തിരിച്ചടവ് ട്രാക്ക് റെക്കോര്‍ഡ്, ചെലവിന്റെ സ്വഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വായ്പകള്‍ നല്‍കുക. 21,000 കോടിയിലധികം രൂപയുടെ വായ്പകള്‍ 2020-21ല്‍ ബാങ്ക് വിതരണം ചെയ്തു.
ബിസിനസ് ടുഡേ റിപ്പോര്‍ട്ട് പ്രകാരം, എസ്ബിഐ യോനോ ഇപ്പോള്‍ രണ്ട് റീട്ടെയില്‍ വായ്പകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഈ വായ്പകളുടെ തടസ്സരഹിതമായ പ്രോസസ്സിംഗിന്, രേഖകള്‍ ഡിജിറ്റലായി പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കിന് ഒരു സംവിധാനം ആവശ്യമാണ്. അതിനാല്‍ എസ്ബിഐ ഒരു ഡിജിറ്റല്‍ ഡോക്യുമെന്റ് എക്സിക്യൂഷന് (ഡിഡിഇ) സംവിധാനം പരീക്ഷിച്ച് വരികയാണ്. ഇതില്‍ ഡിജിറ്റല്‍ സിഗ്നേച്ചറുകളും മറ്റ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുകളും ഉള്‍പ്പെടുന്നു. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനകം ലഭ്യമായ ഇ-സ്റ്റാമ്ബിംഗ് സംവിധാനവും ബാങ്ക് ഉപയോഗപ്പെടുത്തും. പുതിയ എസ്ബിഐ ഉപഭോക്താക്കള്‍ക്കും ഈ വായ്പകള്‍ നല്കാന് ബാങ്ക് പദ്ധതിയിടുന്നുണ്ട്.
ക്രെഡിറ്റ് ഹിസ്റ്ററിയിലേയ്ക്കും മറ്റ് സാമ്ബത്തിക വിവരങ്ങളിലേക്കും ഉപയോക്താക്കള്‍ക്ക് തല്‍ക്ഷണവും എളുപ്പത്തിലുള്ളതുമായ പ്രവേശനം നല്‍കുന്നതിന് എസ്ബിഐ ഉടന്‍ തന്നെ അക്കൗണ്ട് അഗ്രഗേറ്റര്‍ സിസ്റ്റം ആരംഭിക്കുമെന്നാണ് വിവരം. ഒരൊറ്റ വിന്‍ഡോയിലൂടെ വ്യക്തിഗത അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ക്രെഡിറ്റ് ചരിത്രം, നിക്ഷേപങ്ങള്‍ എന്നിവ പോലുള്ള വിവരങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്ന അക്കൗണ്ട് അഗ്രഗേറ്റര്‍ (എഎ) ചട്ടക്കൂട് 2016ല്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നു.
എസ്ബിഐയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോം വഴി 10,000 കോടി രൂപയുടെ വായ്പകള്‍ ഇതുവരെ നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് അവകാശപ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ഭവന വായ്പ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ബാങ്കിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പലിശ നിരക്കുകള്‍ 6.95% മുതല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക