തിരുവനന്തപുരം : ഉണ്ണി രാജ് പി ദേവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. ഭാര്യ പ്രിയങ്ക തൂങ്ങിമരിക്കുന്നതിന് തൊട്ടുമുന്‍പും ഉണ്ണിയോട് ഫോണില്‍ സംസാരിച്ചിരുന്നതായാണ് കണ്ടെത്തൽ.
മരിക്കുന്നതിന് തൊട്ടുമുന്‍പ് രണ്ട് തവണ ഉണ്ണിയോട് ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ശാരീരിക പീഡനത്തിന് പുറമേയുള്ള ഭീഷണിയും ഈ ഫോണ്‍ വിളിയിലുണ്ടായതാവാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതുന്നു.
മെയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ തിരുവനന്തവുരം വെമ്പായത്തെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
മരണത്തിന് മുമ്പ് വട്ടപ്പാറ പോലീസിൽ ഇവര്‍ ഉണ്ണിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നൽകിയിരുന്നു. ഭർതൃവീട്ടിൽ ശാരീരിക മാനസിക പീഡനങ്ങള്‍ ഏൽക്കേണ്ടി വന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ചില ഡിജിറ്റൽ തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് മർദനവും അസഭ്യ വർഷവും തുടർന്നുകൊണ്ടിരുന്നതായി പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും സഹോദരൻ വിഷ്ണു മൊഴി നൽകിയിരുന്നു.
പീഡനമെല്ലാം ഉള്ളിലൊതുക്കി അങ്കമാലിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് പത്താം തീയതി നടന്ന ഉപദ്രവമെന്നാണ് പൊലീസിന്റെ നിഗമനം.
അന്ന് മര്‍ദിച്ചവശയാക്കിയ ശേഷം രാത്രി മുഴുവന്‍ വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഇതിന്റെ തെളിവായി മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും തെറി വിളിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം ജീവനൊടുക്കും മുന്‍പ് പ്രിയങ്ക തന്നെ പൊലീസിന് കൈമാറിയിരുന്നു. അതിനാല്‍ അത് നിര്‍ണായക തെളിവാകും.
ഉപദ്രവങ്ങള്‍ക്കെല്ലാം ഉണ്ണിയുടെ അമ്മയുടെ അറിവും പങ്കുമുണ്ടായിരുന്നതായി കുടുംബം വീണ്ടും ആരോപിച്ചു. ഉണ്ണിയുടെ അമ്മ ശാന്തമ്മ കോവിഡ് ബാധിതയാണ്. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം നടന്നത്. തെളിവായി ഫോണിലെ വീഡിയോയും നൽകി.
വിവാഹ സമയത്ത് 35 പവനു പുറമേ പണവും നൽകിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിനു മുൻപ് പ്രിയങ്ക തൊടുപുഴയിൽ സ്വകാര്യ സ്കൂളിൽ നീന്തൽ അധ്യാപികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക