മുംബൈ: കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലെ പോരാളികളാണ് പൊലീസ് ഉദ്യോഗസ്ഥരും. പതിവ് ചുമതലകള്‍ കൂടാതെ, ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസുകാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈയിലെ ഒരു പൊലീസുകാരന്റെ പ്രവര്‍ത്തി ഈ ഒരു ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലുള്ളതാണ്.
ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍, നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന പ്രായം ചെന്ന ഒരു തൊരുവോര കച്ചവടക്കാരിയെ സഹായിക്കുന്ന മുംബൈയിലെ പൊലീസുകാരനാണ് സമൂഹമാധ്യമങ്ങളിലൂടെ കയ്യടി നേടിയത്. തന്റെ പതിവ് ജോലികള്‍ക്ക് പുറമെയാണ് പൊലീസുകാരന് ഈ സ്ത്രീക്ക് സഹായങ്ങള്‍ നല്‍കുന്നത്.
തെരുവില്‍ പൂക്കള്‍ വില്‍ക്കുന്ന പ്രായമായ ഒരു സ്ത്രീയെയാണ് പൊലീസുകാരന് സഹായിക്കാനെത്തിയത്. ദിവസവും 500 രൂപ വച്ച്, ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ എല്ലാ ദിവസവും പണം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു നഗരമാണ് മുംബൈ. അതുകൊണ്ടു തന്നെ ഈ തുക നല്‍കുന്നതിന് പകരമെന്നോണം സുരക്ഷിതമായി വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും കച്ചവടക്കാരിയോട് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക