ചിറക്കടവ് ഓലിക്കല്‍ ഷീജ കൃഷ്ണന് (43) ഇംഗ്ലണ്ടില്‍ മരിച്ചതിനെപ്പറ്റി അവിടെ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.
ഷീജയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് ബൈജു ശാരീരികമായി ഉപദ്രവിക്കുന്നതായും ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും പറഞ്ഞു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഷീജ ശബ്ദസന്ദേശം അയച്ചിരുന്നു. ഇത്തരം തെളിവുകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
തനിക്കു ലഭിച്ച സന്ദേശം മേയര്‍ക്കു പരാതിയായി നല്‍കിയെന്ന് ഇവരുടെ സുഹൃത്ത് ഇംഗ്ലണ്ടിലുള്ള ലീന പറഞ്ഞു. മേയര്‍ ഇത് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കു കൈമാറി.
അതേസമയം, സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നു ഭര്‍ത്താവ് ബൈജുവിന്റെ കുടുംബം വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ഷീജയുടെ കുടുംബം ശ്രമം ആരംഭിച്ചു.
ഇവരുടെ 2 കുട്ടികളെ തിരികെയെത്തിക്കാനും ശ്രമമുണ്ട്. ഇക്കാര്യങ്ങള്‍ക്കായി കേന്ദ്രമന്ത്രി വി.മുരളീധരന്, മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്കു കത്തു നല്കി. ഇംഗ്ലണ്ടിലെ നിയമപ്രകാരം ഭര്‍ത്താവ് ബൈജുവിനാണു മൃതദേഹത്തില്‍ അവകാശം.
ആദ്യം ഹൃദയാഘാതമെന്നു പറഞ്ഞു, ഭര്‍ത്താവിനെതിരെ ബന്ധുക്കള്കുട്ടികളുടെ തിരികെയെത്തിക്കുന്നതില്‍ അവരുടെ അഭിപ്രായം അനുസരിച്ചാകും നടപടി. നിലവില്‍ കുട്ടികള്‍ ബ്രിട്ടിഷ് പൗരന്മാരാണ്.
റാന്നി സെന്റ് തോമസ് കോളജില്‍ നിന്നു പ്രീഡിഗ്രി പാസായ ഷീജ ഡല്‍ഹിയിലെ ഹോളിഫാമിലി നഴ്സിങ് കോളജില്‍ പഠനം നടത്തി അവിടെ ജോലിയില്‍ പ്രവേശിച്ചു.
ഡല്‍ഹിയിലെ എസ്കോര്‍ട്ട് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇടയ്ക്ക് ഈ ജോലി നഷ്ടമായി. തുടര്‍ന്നു ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു.
ജീവിതം മടുത്തെന്നും ജീവിച്ചിരിക്കില്ലെന്നും ഷീജ പറഞ്ഞതായി സുഹൃത്ത് ലീന. ‘പനിയാണ്. കുഴപ്പമില്ല. എനിക്ക് ആരുമില്ല സഹായത്തിന്. വെള്ളം പോലും തരാനാളില്ല. ഞാന്‍ ആരോടും ദ്രോഹം ചെയ്തിട്ടില്ല.
എല്ലാവര്ക്കും സഹായം മാത്രമാണു നല്‍കിയത്. ഇനി ജീവിച്ചിരിക്കില്ല. മടുത്തു’ – അവസാനം ഫോണില്‍ സംസാരിച്ചപ്പോള്‍ അവള് ഇങ്ങനെ പറഞ്ഞതായി ലീന അറിയിച്ചെന്നു ഷീജയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
പ്രതിമാസം 6 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നെങ്കിലും ഷീജയുടെ കൈവശം പണം ബാക്കിയുണ്ടായിരുന്നില്ലെന്ന് അമ്മാവന് പി.എന്‍.ജയകുമാര്‍ പറഞ്ഞു.
സ്വന്തമായി ഒരു പൈസ പോലും ചെലവിടാന്‍ കഴിഞ്ഞിരുന്നില്ലെന്നും പലതവണ വിവാഹ മോചനത്തിനു ഷീജ ശ്രമിച്ചിരുന്നതായും സഹോദരന് ഷൈജു പറഞ്ഞു.
നാട്ടില്‍ വന്നാലും കൂടുതല്‍ ദിവസം നില്‍ക്കാറില്ല. നാട്ടിലേക്കു പോരാനായി പലതവണ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ ഇംഗ്ലണ്ടിലെ വീട്ടില്‍ അവളെ ഭര്‍ത്താവ് മര്‍ദിക്കുന്നത് കണ്ടെന്നു സഹോദരി ഷീബയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക