സഹഗുസ്തി താരത്തെ മർദ്ദിച്ച് കൊന്ന കേസിൽ ഒളിംപ്യൻ സുശീൽ കുമാറിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് .വടികൊണ്ട് സാഗറിനെ തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രൂരമായി മർദ്ദനമേറ്റ സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
കേസിൽ ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലിന് ഡൽഹിയിലെ സ്റ്റേഡിയത്തിൽ വച്ചാണ് സാഗറിന് മർദ്ദനമേറ്റത്. സാഗറിനെ മർദ്ദിക്കുന്നതിന്റെ വിഡിയോ സുശീൽ കുമാർ തന്നെയാണ് സുഹൃത്തിനെ കൊണ്ട് എടുപ്പിച്ചതെന്നും ‘ ബാക്കിയുള്ളവർക്ക് പാഠമായിരിക്കട്ടെ’ എന്ന് പറഞ്ഞ് വാട്ട്സാപ്പ് വഴി അയച്ച് നൽകാൻ പറഞ്ഞതെന്നും സുഹൃത്ത് പൊലീസിൽ
മൊഴി നൽകിയിരുന്നു.
2008 ലെ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലവും 2012 ലെ ലണ്ടൽ ഒളിംപിക്സിൽ രാജ്യത്തിനായി വെള്ളിമെഡലും നേടിയ താരമാണ് സുശീൽകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക