ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുള്‍ ഖൊഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനെതുടര്‍ന്ന് അറസ്റ്റിലായ സംഘത്തിലൊരാള്‍ക്ക് കൊവിഡ്. കഴിഞ്ഞദിവസം കില്‍ത്താന്‍ ദ്വീപില്‍ നിന്ന് അറസ്റ്റിലായ മുഹമ്മദ് റാസിക്കിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മുഹമ്മദ് റാസിക്ക് ഉള്‍പ്പടെ അറസ്റ്റിലായ 12 പേരെയും ഒരേ മുറിയിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍ ഒപ്പമുള്ള മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടോ എന്ന് സംശയം നിലനില്ക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരുന്നു ഇവരുടെ അറസ്റ്റ് എന്നും ആരോപണമുണ്ട്.
അതേസമയം, ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് ഇതുവരെ ഒരു വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ല. പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തുന്നതിനുമുമ്പ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക