5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നത് പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ബോളിവുഡ് താരം ജൂഹി ചൗള. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നയാളാണ് ജൂഹി ചൗള. നൂതന ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും, വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ് വര്‍ക്ക് ടവറുകളില്‍ നിന്നുമുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം തങ്ങൾ നിരന്തരമായ ആശയകുഴപ്പത്തിലാണെന്നും ആരോഗ്യത്തിനു തന്നെ ഹാനികരമാണിതെന്നും ജൂഹി ചൗള പറഞ്ഞു. സാങ്കേതികവിദ്യയ്ക്ക് താൻ എതിരല്ലെന്നും ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നതാണ് പ്രശ്നമെന്നും താരം വ്യക്തമാക്കി.
എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും
ഇത് കാണിച്ച് താരം കോടതിയെ സമീപിച്ചു. 5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജൂഹി ചൗളയുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. കേസ് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ 2ന് വീണ്ടും വാദം കേള്‍ക്കും. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളിലെ ഏറ്റവും പുതിയ സേവനമാണ് 5 ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക