ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷ വിമർശനം ഉന്നയിച്ച് ശിവസേന. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാൽ രാജ്യത്ത് വർഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അതു കാരണമാകുമെന്നു ശിവസേന മുന്നറിയിപ്പു നൽകി
ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഗോവയിലും ബി.ജെ.പി ഭരിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരോധനം നടപ്പാക്കാത്തതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
കേന്ദ്രഭരണ പ്രദേശങ്ങളിൽ കഴിയുന്നവരുടെ വികാരം കണക്കിലെടുക്കാതെ അഡ്മിനിസ്ട്രേറ്റർമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കിയാൽ അത് വലിയ അസ്വസ്ഥതകൾക്കു കാരണമാകും.
അതിന് രാജ്യം മുഴുവൻ വില നൽകേണ്ടിവരും. ലക്ഷദ്വീപിന്റെ വികസനത്തിന് ആരാണ് എതിരു നിൽക്കുന്നത്? വികസനത്തിന്റെ പേരു പറഞ്ഞ് മറ്റ് അജൻഡകൾ നടപ്പാക്കുന്നതിനെയാണ് പ്രദേശവാസികൾ എതിർക്കുന്നത്.
നിയമം എല്ലാവർക്കും ഒന്നായിരിക്കണം. ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് നിരോധിക്കാതിരിക്കുകയും ലക്ഷദ്വീപിൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമ്പോഴാണ് പല സംശയങ്ങളും ഉടലെടുക്കുന്നതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക