കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ട് വീണു. വല്ലച്ചിറയിലെ ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ഒന്‍പത് കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ് രോഗികളെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്.
അതേസമയം, ഈ മരണങ്ങള് കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിഎംഒ പരിശോധന നടത്തി. തുടർന്ന് ഇവിടെ കൊവിഡ് ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കൊവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ നടത്തുന്ന ഇത്തരം വെട്ടിപ്പുകൾ രോഗബാധ തടയുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക