ന്യൂഡല്‍ഹി : പന്ത്രണ്ടുകാരിയെ ആരാധനാലയത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച സംഭവത്തിൽ മതപണ്ഡിതൻ അറസ്റ്റിൽ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം പള്ളിയില്‍ വച്ചാണ് പെണ്‍കുട്ടിയെ രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ 48കാരനായ മതപണ്ഡിതന് പീഡിപ്പിച്ചത്.
ഗാസിയാബാദിലെ ലോനി ജില്ലയില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് ഇയാള്‍ പിടിയിലായത്. ഞായറാഴ്ച വൈകുന്നേരമാണ് 12 വയസുകാരി വെള്ളം എടുക്കുന്നതിനായി പള്ളിയില്‍ പോയി തിരികെ വീട്ടില്‍ എത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഗാസിയാബാദിലെ ലോനിയില് താമസിക്കുന്ന പ്രതി നാല് കുട്ടികളുടെ പിതാവാണെന്ന് പൊലീസ് പറയുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക