ട്വിറ്ററിന് കഴിഞ്ഞ ദിവസമാണ് നൈജീരിയയിൽ നിരോധനം ഏർപ്പെടുത്തിയത്. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് നൈജീരിയൻ സർക്കാർ ട്വിറ്ററിന് നിരോധനമേർപ്പെടുത്തിയത്. പ്രാദേശിക വിഘടനവാദികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന മുഹമ്മദ് ബുഹാരിയുടെ ട്വീറ്റാണ് ട്വിറ്റർ നീക്കം ചെയ്തത്. തുടർന്നാണ് ട്വിറ്ററിന് നൈജീരിയ നിരോധനം ഏർപ്പെടുത്തിയത്. നൈജീരിയയുടെ ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
എല്ലാ രാജ്യങ്ങളും ഇതുപോലെ ഫേസ്ബുക്കും ട്വിറ്ററും നിരോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ അനുവദിക്കാത്ത സമൂഹമാധ്യമങ്ങളെ എല്ലാം തന്നെ നിരോധിക്കുകയാണ് വേണ്ടത്. തെറ്റായ വഴിയിലൂടെ പോകുന്ന ഇവർക്ക് തെറ്റും ശരിയും ആജ്ഞാപിക്കാനുള്ള അനുവാദമില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ ട്രംപിന്റെ അക്കൗണ്ടും ട്വിറ്റർ നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക