കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ കിറ്റ് നിര്‍ത്തലാക്കി . നേപ്പാളിലാണ് കിറ്റിന്റെ വിതരണം നിർത്തലാക്കിയത്. ആയുര്‍വേദ, സമാന്തര മെഡിസിന് വിഭാഗമാണ് കൊറോണ്ല്‍ കിറ്റിന്റ് വിതരണം നിര്‍ത്തിയത്. യോഗാചാര്യന് ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് സമ്മാനമായി നല്കിയതായിരുന്നു ഈ കിറ്റുകള്‍. കൊറോണില്‍ കിറ്റ് ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിശദമാക്കിയാണ് വിതരണം നിര്‍ത്തിയത്.
1500 കൊറോണില്‍ കിറ്റാണ് നേപ്പാളിന് നല്‍കിയത്. കൊവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്ജലിയുടെ വാദം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അടുത്തിടെ കൊറോണിലിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നടത്തിയ പ്രസ്താവനകളും നേപ്പാളിന്റെ തീരുമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഭൂട്ടാനും സമാന രീതിയിൽ കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കിയിരുന്നു. പതഞ്ജലി ഗ്രൂപ്പുമായി ഏറം ബന്ധമുള്ള രാജ്യമാണ് നേപ്പാള്‍. വലിയ നിര്‍മ്മാണ യൂണിറ്റുകളും വിതരണ സംവിധാനവും പതഞ്ജലിക്ക് നേപ്പാളിലുണ്ട്. അതേസമയം ഒലി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ് കൊറോണില്‍ കിറ്റിന്റ് വിലക്കിന് പിന്നിലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക