കോവിഡ് മഹാമാരി ലോകത്താകെ ആശങ്കയും ദുരിതങ്ങളും സൃഷ്ടിച്ച് കടന്നു പോകുകയാണ്. വൈറസിനെ പ്രതിരോധിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് രാജ്യങ്ങളും. ഇപ്പോഴിതാ കോവിഡിന്റെ ഡെൽറ്റ വകഭേദം കൂടുതൽ അപകടകാരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഡെൽറ്റ വകഭേദം ബാധിച്ചവരിൽ ഞരമ്പില്‍ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാന്ഗ്രീന്, കേള്‍വി നഷ്ടപ്പെടല്‍ എന്നിവ ഉണ്ടായതായി ഡോക്ടർമാർ പറയുന്നു.
നെല്ലുള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം
പുതിയ വകബദ്ധങ്ങൾക്ക് പുതിയ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളായി പൊതുവിൽ പനി, ചുമ, തൊണ്ടവേദന എന്നിങ്ങനെയാണ് പറഞ്ഞത്. എന്നാൽ, കഴിഞ്ഞദിവസം നഖങ്ങളില്‍ കാണാനാകുന്ന നിറവ്യത്യാസവും കോവിഡ് ആകാമെന്ന് പഠനം അറിയിക്കുന്നു. ഡെല്‍റ്റ എന്ന പേരിലറിയപ്പെടുന്ന ബി.1.617.2 എന്ന കൊവിഡ് വകഭേദം 60ലധികം രാജ്യങ്ങളില്‍ പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക