ലഖ്നോ: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ബലാത്സംഗത്തിന് കാരണമാവുമെന്നാണ് വിവാദ പരാമാര്‍ശവുമായി ഉത്തര്‍പ്രദേശ് വനിത കമീഷന് അംഗം. കഴിഞ്ഞ ദിവസം അലിഗഢില്‍ നടന്ന വനിത കമീഷന്റെ പരാതി പരിഹാര അദാലത്തിനിടെയായിരുന്നു വനിത കമീഷന് അംഗമായ മീനാകുമാരിയുടെ വിവാദ പ്രസ്താവന ഉണ്ടായത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മീനകുമാരി തന്നെ പിന്നീട് രംഗത്തെത്തി.
മൊബൈലിലൂടെ പെൺകുട്ടികൾ ആൺകുട്ടികളുമായി സംസാരിക്കുകയും പിന്നീട് അവരോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി .സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് അശ്ലീല വിഡിയോകളും പെണ്‍കുട്ടികള്‍ കാണുന്നുണ്ട്. പ്രതിദിനം 20ഓളം സ്ത്രീകള്‍ തന്റെ അടുത്ത് പരാതിയുമായി എത്താറുണ്ട്. പെൺമക്കളുടെ നിരീക്ഷിക്കാൻ മാതാപിതാക്കളോട് പ്രത്യേകിച്ച് അമ്മമാരോട് മീനകുമാരി ആവശ്യപ്പെട്ടു.
അതേസമയം, മീനാകുമാരിയുടെ പ്രസ്താവനയെ തള്ളി വനിത കമീഷന് ഉപാധ്യക്ഷ അഞ്ജു ചൗധരി രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് പറയുന്നതിന് പകരം അവരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടെതെന്നും ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക