കൊച്ചി: കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുന്ന് പേര് കസ്റ്റഡിയില്‍. കേസിലെ മുഖ്യപ്രതി മാര്ട്ടിന് സഹായം ചെയ്തു നല്കിയ സുഹൃത്തുക്കളാണ് പിടിയിലായത്.
ഇതിനിടെയാണ് മാര്‍ട്ടിന്റെ ബന്ധുകളെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.
യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിനെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊച്ചി, തൃശൂര്‍ പൊലീസ് ടീമുകള്‍ സംയുക്തമായാണ് പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. ഒളിവില്‍ പോയ പ്രതി മാര്ട്ടിന് ജോസഫിനായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക